എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കും ഖത്തറിൽ നടക്കുകയെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ. കൊറോണ വൈറസ് പാൻഡെമിക് ആഗോളതലത്തിൽ ഫുട്ബോൾ ടൂർണമെന്റുകൾക്ക് കാലതാമസം വരുത്തുന്നതിനിടയിലും ഫിഫ ലോകകപ്പ് 2022നുള്ള യോഗ്യത മത്സരങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ടെന്നും ഏറ്റവും നല്ല രീതിയിൽ ലോകകപ്പ് നടത്താനുള്ള പദ്ധതികൾ ഖത്തർ ആവിഷ്കരിക്കുന്നുണ്ടെന്നും ഇൻഫാന്റിനോ പറഞ്ഞു.
70-ാമത് ഫിഫ കോൺഗ്രസ് ആരംഭിച്ചതിനു ശേഷമുള്ള ഒരു ഓൺലൈൻ വീഡിയോ കോൺഫറൻസിനിടെ തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിച്ച് ചരിത്രപരമായ തൊഴിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതിന് ഇൻഫാന്റിനോ ഖത്തറിനെ പ്രശംസിച്ചു.
"#Qatar has recently abolished the kafala system and introduced minimum wages for workers. This is a milestone, this is a game-changer, and it’s not me saying this – it’s the ILO, and it is partly thanks to the spotlight of hosting the FIFA #WorldCup." https://t.co/Qms3D5LTtW
— Qatar Tribune (@Qatar_Tribune) September 19, 2020
“ഖത്തർ അടുത്തിടെ കഫാല സമ്പ്രദായം നിർത്തലാക്കുകയും തൊഴിലാളികൾക്ക് മിനിമം വേതനം ഏർപ്പെടുത്തുകയും ചെയ്തു. ഇതൊരു നാഴികക്കല്ലാണ്. ഞാനല്ല ഇതു പറയുന്നത് – ഇത് ഐഎൽഒ (ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ) കൂടിയാണ്. ഫിഫ ലോകകപ്പ് ആതിഥേയത്വത്തിന്റെ ഭാഗമായതു കൊണ്ടാണെന്നും അവർ നന്ദി പറയുന്നു.”ഫിഫ മേധാവി പറഞ്ഞു.
സമൂഹത്തിലെ നന്മയ്ക്കുള്ള ഒരു ശക്തിയായി ഇൻഫാന്റിനോ ഫുട്ബോളിനെ ഉയർത്തിക്കാട്ടുകയും 2022ൽ ഖത്തറിൽ എക്കാലത്തെയും മികച്ച ലോകകപ്പ് നിങ്ങൾ കാണുമെന്നും ഇൻഫാന്റിനോ പറഞ്ഞു.