ഖത്തറിൽ വരും വർഷങ്ങളിൽ കൂടുതൽ സ്വകാര്യ സ്കൂളുകൾ ആരംഭിക്കും
പഞ്ചവത്സര പദ്ധതി അവസാനിക്കുമ്പോഴേക്കും രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെ എണ്ണം 500ൽ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂളുകൾ ലൈസൻസിംഗ് വിഭാഗം ഡയറക്ടർ ഹമദ് അൽ ഗാലി വെളിപ്പെടുത്തി.
പദ്ധതി പ്രകാരം 200ഓളം സ്വകാര്യ സ്കൂളുകൾ കൂടി നിർമിക്കും. നിലവിൽ രാജ്യത്ത് 337 സ്വകാര്യ കെ.ജികളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിലേക്ക് 40,650 ഖത്തറി വിദ്യാർത്ഥികളടക്കം 200,782 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയതെന്ന് അൽ റയാൻ ടിവി പരിപാടിയിൽ സംസാരിക്കവേ അൽ ഗാലി പറഞ്ഞു.
ഫീസ് വർദ്ധനവിനെക്കുറിച്ചുള്ള മാതാപിതാക്കളുടെ പരാതികളെക്കുറിച്ചുള്ള ചോദ്യത്തിന്, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം ഒരിക്കൽ ഫീസ് വർദ്ധിപ്പിച്ച സ്കൂളിന് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ഫീസ് വർദ്ധനവ് വരുത്താൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
To a question about the complaints by parents of #FeeHikes Al Ghali said that the school which increased the fees once after taking prior approval from @Qatar_Edu is not entitled to make any fee increment during coming three years.#Qatar #SchoolFee https://t.co/xFxs4UqRPK
— The Peninsula Qatar (@PeninsulaQatar) January 9, 2021