ഓയിൽ, ഗ്യാസ് മേഖലയിലെ പ്രധാന കമ്പനിയായ ഖത്തർ എഞ്ചിനിയറിങ്ങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി (Qcon) മൂവായിരം മുതൽ നാലായിരം വരെ കരാർ തൊഴിലാളികളെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുന്നു. ചാർട്ടേർഡ് വിമാനത്തിലാണ് ഇവരെ കമ്പനി നാട്ടിലെത്തിക്കുന്നത്. ഇതിന്റെ തുടക്കമായി ഖത്തർ എയർവേയ്സിന്റെ നാലു വിമാനങ്ങളാണ് ചാർട്ടർ ചെയ്തിരിക്കുന്നത്.
— Qatar Tribune (@Qatar_Tribune) June 4, 2020
177 യാത്രക്കാരെ വീതം ഉൾക്കൊള്ളുന്ന ഖത്തർ എയർവേയ്സിന്റെ നാലു ഫ്ളൈറ്റുകളാണ് ഇന്ത്യയിലേക്കു പോകുന്നത്. കൊച്ചി, അഹമ്മദാബാദ്, മുംബൈ, മധുരൈ എന്നിവിടങ്ങിലേക്കാണ് വിമാനങ്ങൾ. ഇതിലെ ആദ്യത്തെ ഫ്ളൈറ്റ് ഇന്ന് 2.30നു കൊച്ചിയിലേക്കാണു പോകുന്നത്. കൊവിഡ് 19 രൂക്ഷമായതിനു ശേഷം ആദ്യമായാണ് സ്വകാര്യ മേഖലയിൽ നിന്നും ഇത്തരമൊരു നീക്കം ഉണ്ടാകുന്നത്.
ഇതിനു പുറമേ പന്ത്രണ്ടു ഫ്ളൈറ്റുകളിൽ കൂടി തൊഴിലാളികളെ ഇന്ത്യയിലേക്കു വിടാനുള്ള അനുമതി ചോദിച്ചിട്ടുണ്ടെന്നും അതിന്റെ നടപടികൾ നടന്നു കൊണ്ടിരിക്കയാണെന്നും കമ്പനിയുടെ ഒരു സീനിയർ ഒഫിഷ്യൽ ഖത്തറിലെ പ്രമുഖ മാധ്യമത്തോടു പറഞ്ഞു. ഇതിനു പുറമേ മറ്റു സ്വകാര്യമേഖലയിലെ കമ്പനികളും അവരുടെ താൽക്കാലിക തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.