സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഴ്ച തോറും റാപിഡ് ആൻറിജൻ ടെസ്റ്റ്, രണ്ടാംഘട്ട കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിങ്ങനെ
മാളുകളിൽ കുട്ടികൾക്ക് പ്രവേശനം അനുവദിക്കുക, വിവാഹങ്ങളിൽ അനുവദിക്കാവുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുക, വാക്സിനേഷൻ സ്വീകരിക്കാത്ത തൊഴിലാളികൾ, ജീവനക്കാർ എന്നിവർക്ക് പ്രതിവാര റാപിഡ് ആന്റിജൻ പരിശോധനകൾ എന്നിവ ഉൾപ്പെടെ ഖത്തറിലെ രണ്ടാം ഘട്ട കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന് മന്ത്രിസഭ ബുധനാഴ്ച അനുമതി നൽകി.
മന്ത്രിസഭ ഇനിപ്പറയുന്നവ തീരുമാനിച്ചു:
1- സർക്കാർ മേഖലയിൽ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 80% ഓഫീസുകളിൽ ജോലി ചെയ്യുന്നു. ബാക്കിയുള്ള ജീവനക്കാർ വീടുകളിൽ നിന്ന് വിദൂരമായി ജോലി ചെയ്യുക. സൈനിക, സുരക്ഷ, ആരോഗ്യ മേഖലകൾക്ക് ഇതിൽ ഇളവുകളുണ്ട്.
2- സ്വകാര്യ മേഖലയിൽ മൊത്തം ജീവനക്കാരുടെ 80% ഓഫീസുകളിൽ നിന്നും ജോലി ചെയ്യുക. ശേഷിക്കുന്നവർ അവരുടെ വീടുകളിൽ നിന്ന് വിദൂരമായി ജോലി ചെയ്യുക. വാണിജ്യ വ്യവസായ മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഈ തീരുമാനത്തിൽ നിന്ന് ബന്ധപ്പെട്ടവരെ ഒഴിവാക്കും.
3- സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും 15 ആളുകളുടെ സാന്നിധ്യത്തിൽ അവരുടെ ജോലിസ്ഥലത്ത് മീറ്റിംഗുകൾ അനുവദിക്കുന്നത് തുടരും. 15 പേരിൽ പത്തു പേരും വാക്സിനേഷൻ പൂർത്തിയാക്കിയതാവണം.
4- പൊതു-സ്വകാര്യ മേഖലകളിൽ വാക്സിനേഷൻ സ്വീകരിക്കാത്ത എല്ലാ ജീവനക്കാരും തൊഴിലാളികളും ആഴ്ച തോറും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തണം. കൊവിഡ് വന്നു ഭേദമായവർ, കൊവിഡ് വാക്സിൻ എടുക്കുതെന്ന മെഡിക്കൽ റിപ്പോർട്ട് ഉള്ളവർ എന്നിവർക്ക് ഇതിൽ ഇളവുണ്ട്.
5- വാഹനത്തിൽ ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ അല്ലെങ്കിൽ മാസ്ക് ധരിക്കണം.
6- വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇഹ്തിറാസ് അപ്ലിക്കേഷൻ സജീവമാക്കുക
7- 7 വയസ്സിനു മുകളിലുള്ളവർക്കായി ദിവസേനയും വെള്ളിയാഴ്ചയും പ്രാർത്ഥനയ്ക്കായി പള്ളികൾ തുറക്കും. ശുചീകരണ സൗകര്യങ്ങളും അടച്ചിരിക്കും.
8- വീടിനകത്തോ മജ്‌ലിസിലോ ഇൻഡോറിൽ 10ൽ കൂടുതൽ വാക്സിനേറ്റഡ് ആളുകളോ, അല്ലെങ്കിൽ 5ൽ കൂടുതൽ അൺവാക്സിനേറ്റഡ് ആളുകളോ മിക്സഡ് ഗ്രൂപ്പുകളോ ഒരുമിച്ചു ചേരരുത്. വീടുകളിലും മജ്‌ലിസിലും ഔട്ട്‌ഡോറിൽ 20 ൽ കൂടുതൽ വാക്സിനേഷൻ ആളുകൾ, അല്ലെങ്കിൽ 10 അൺവാക്സിനേറ്റഡ് ഓർ മിക്സഡ് ഗ്രൂപ്പുകൾ ഒരുമിച്ചു ചേരരുത്.
9- 40 പേരെ വെച്ച് ഹോട്ടലുകളിലും വിവാഹ വേദികളിലും വിവാഹങ്ങൾ നടത്താം. അതിൽ 75% പേരും വാക്സിനേഷൻ സ്വീകരിച്ചിരിക്കണം.
10- ഒരേ സ്ഥലത്ത് താമസിക്കുന്ന 10 പേർക്കോ കുടുംബാംഗങ്ങൾക്കോ പാർക്കുകൾ, ബീച്ചുകൾ, കോർണിഷ് എന്നിവിടങ്ങളിൽ ഒത്തുകൂടാൻ അനുവാദമുണ്ട്. സ്വകാര്യ ബീച്ചുകൾ 40% ശേഷിയിൽ പ്രവർത്തിക്കുന്നു.
11- ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ ഒഴികെ വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ നാലിൽ കൂടുതൽ ആളുകൾ ഉണ്ടാകരുത്.
12- മുൻകരുതൽ നടപടികൾ നടപ്പിലാക്കി, ബസ്സുകളിൽ കയറ്റുന്ന ആളുകളുടെ എണ്ണം ശേഷിയുടെ പകുതിയായി കുറക്കണം.
13- മെട്രോയും പൊതുഗതാഗതവും 30% ശേഷിയിൽ പ്രവർത്തനം തുടരും. പുകവലി പ്രദേശങ്ങൾ അടച്ചിരിക്കും, ഭക്ഷണപാനീയങ്ങൾ അനുവദിക്കില്ല.
14- ഡ്രൈവിംഗ് സ്കൂളുകൾ 30% ശേഷിയിൽ പ്രവർത്തനം തുടരും. ജീവനക്കാർക്ക് വാക്സിനേഷൻ നൽകണം.
15- 12 വയസ്സിനു മുകളിലുള്ളവർക്കായി സിനിമാശാലകളും തിയേറ്ററുകളും 30% ശേഷിയിൽ തുടരും. കുറഞ്ഞത് 75% പേരും വാക്സിനേഷൻ സ്വീകരിച്ചവരാവണം.
16- 30% ശേഷിയിൽ സ്വകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കാം. പരിശീലകർക്ക് വാക്സിനേഷൻ നൽകണം.
17- നഴ്സറികളും ശിശു സംരക്ഷണ സൗകര്യങ്ങളും 30% ശേഷിയിൽ പ്രവർത്തനം തുടരാം. ജീവനക്കാർക്ക് വാക്സിനേഷൻ നൽകണം.
18- മ്യൂസിയങ്ങളും ലൈബ്രറികളും 50% ശേഷിയിലാക്കും.
19- അഞ്ച് വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകനെന്ന നിലയിൽ പ്രത്യേക ആവശ്യകേന്ദ്രങ്ങൾക്ക് പ്രവർത്തനം തുടരാം. അധ്യാപകർക്ക് വാക്സിനേഷൻ നൽകണം.
20- പ്രൊഫഷണൽ പരിശീലനം ഇൻഡോറിലും ഔട്ട്ഡോറിലും അനുവദനീയമാണ്. വാക്‌സിനേഷൻ നൽകിയ 20 പേർ ഔഡോറിൽ, 10 പേർ ഔട്ട്ഡോറിൽ.
21- പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ ശേഷം പ്രാദേശികവും അന്തർദ്ദേശീയവുമായ കായിക മത്സരങ്ങൾ അനുവദിക്കും. 75% വാക്സിനേഷൻ പൂർത്തിയാക്കിയ കാണികളുമായി 30% ശേഷിയിൽ മത്സരം നടത്താം. ഇൻഡോറിൽ പൂർണമായും വാക്സിനേറ്റഡായ കാണികളുമായി 20% ശേഷിയിൽ.
22- റിസ്ക് വിലയിരുത്തലിനും MOPH ന്റെ അംഗീകാരത്തിനും ശേഷം 30% ശേഷിയിൽ തിരഞ്ഞെടുത്ത എക്സിബിഷനുകൾ, കോൺഫറൻസുകൾ, മേളകൾ എന്നിവ അനുവദിക്കും.
23- ഷോപ്പിംഗ് സെന്ററുകൾ 50% ശേഷിയിലേക്ക് ഉയർത്തും, 12 വയസ്സിനു താഴെയുള്ളവർക്കും പ്രവേശനം. 30% ശേഷിയിൽ ഫുഡ് കോർട്ടുകൾ തുറക്കും, പള്ളികൾ, ടോയ്‌ലറ്റുകൾ എന്നിവയും തുറക്കും.
24- ഇനിപ്പറയുന്നവയ്ക്ക് അനുസൃതമായി ഭക്ഷണപാനീയങ്ങൾ വിളമ്പാൻ റെസ്റ്റോറന്റുകളെയും കഫേകളെയും അനുവദിക്കുന്നത് തുടരുന്നു:
A- ഔട്ട്ഡോറിൽ, “ക്ലീൻ ഖത്തർ” സർട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകൾക്കും കഫേകൾക്കും പ്രവർത്തനം ശേഷിയുടെ 50% കവിയാൻ പാടില്ല, വാണിജ്യ വ്യവസായ മന്ത്രാലയം നിർണ്ണയിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്ന റെസ്റ്റോറന്റുകൾക്കും കഫേകൾക്കും പ്രവർത്തനം ശേഷിയുടെ 30% കവിയാൻ പാടില്ല.
B – “ക്ലീൻ ഖത്തർ” സർട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഇൻഡോറിൽ പ്രവർത്തനം ശേഷിയുടെ 30% കവിയാൻ പാടില്ല, വാണിജ്യ വ്യവസായ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്ന റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ശേഷിയുടെ 15% കവിയാൻ പാടില്ല. പൂർണ്ണമായും വാക്സിനേഷൻ ചെയ്തവർക്കു മാത്രം.
25- സ്വകാര്യ ബോട്ടുകൾ, ബോട്ട് വാടകയ്ക്ക് കൊടുക്കൽ, ടൂറിസ്റ്റ് ബോട്ടുകൾ എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. പരമാവധി 15 പേരിൽ 3 പേർ വാക്സിൻ സ്വീകരിക്കാത്തവരാകാം. ജീവനക്കാർക്ക് വാക്സിനേഷൻ നൽകണം.
26- ആഴ്ചയിലുടനീളം സൂക്കുകൾ തുറക്കാം. ശേഷി 50% കവിയരുത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിച്ചിരിക്കുന്നു.
27- 50% കവിയാത്ത ശേഷിയിൽ മൊത്തക്കച്ചവട വിപണികളുടെ പ്രവർത്തനം തുടരാനും 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കാനും കഴിയും.
28- 30% കവിയാത്ത ശേഷിയിൽ ബ്യൂട്ടി, ഹെയർഡ്രെസിംഗ് സലൂണുകൾ തുറക്കാം. എല്ലാ തൊഴിലാളികൾക്കും ക്ലയന്റുകൾക്കും പൂർണ്ണമായും വാക്സിനേഷൻ നൽകണം.
29- ഇനിപ്പറയുന്ന വ്യവസ്ഥകൾ അനുസരിച്ച് അമ്യൂസ്മെന്റ് പാർക്കുകളും വിനോദ കേന്ദ്രങ്ങളും തുറക്കാൻ അനുവദിക്കും:
A- തുറസ്സായ സ്ഥലങ്ങളിലെ അമ്യൂസ്‌മെന്റ് പാർക്കുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും 30% ശേഷിയിൽ കൂടരുത്.
B – ഇൻഡോർ അമ്യൂസ്മെൻറ് പാർക്കുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും 20% കവിയാത്ത ശേഷിയിൽ പ്രവർത്തിക്കാം. 75 ശതമാനം പേരും വാക്സിനേഷൻ പൂർത്തിയാക്കിയവരാകണം.
30- ഹെൽത്ത് ക്ലബ്ബുകൾ, ശാരീരിക പരിശീലന ക്ലബ്ബുകൾ, മസാജ് സേവനങ്ങൾ, സൗന, സ്റ്റീം റൂമുകൾ, ജാക്കുസി സേവനങ്ങൾ, മൊറോക്കൻ, ടർക്കിഷ് ബത്ത് എന്നിവ തുറക്കാൻ അനുവദിക്കുന്നത് തുടരുന്നു, ഇത് ശേഷിയുടെ (40%) കവിയരുത്. എല്ലാ തൊഴിലാളികളും വാക്സിനേഷൻ പൂർത്തിയാക്കണം.
31- ഇനിപ്പറയുന്നവ അനുസരിച്ച് നീന്തൽക്കുളങ്ങളും വാട്ടർ പാർക്കുകളും തുറക്കാം:
A- എല്ലാ ഔട്ട്ഡോർ നീന്തൽക്കുളങ്ങൾക്കും വാട്ടർ പാർക്കുകൾക്കും ശേഷി (40%) കവിയരുത്.
B- എല്ലാ ഇൻഡോർ നീന്തൽക്കുളങ്ങൾക്കും വാട്ടർ പാർക്കുകൾക്കും (20%) കവിയാത്ത ശേഷി, കോവിഡ് വാക്സിൻ പൂർത്തിയാക്കിയ ഉപയോക്താക്കൾക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ.
32- ശേഷിയുടെ 80% കവിയാത്ത രീതിയിൽ സ്വകാര്യ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിൽ മെഡിക്കൽ സേവനങ്ങൾ അനുവദിക്കുന്നത് തുടരുക.
33- ഒന്നോ അതിലധികമോ വീടുകളിലായാലും കൊവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയ ജീവനക്കാർ വഴി ക്ലീനിംഗ്, ഹോസ്പിറ്റാലിറ്റി കമ്പനികൾക്ക് അവരുടെ സേവനങ്ങൾ നൽകാൻ കഴിയും.
എല്ലാ പൊതു, സ്വകാര്യ സർവ്വകലാശാലകൾ, സ്കൂളുകൾ, കിന്റർഗാർട്ടനുകൾ എന്നിവയിൽ മിശ്രിത വിദ്യാഭ്യാസ സമ്പ്രദായവും ഖത്തറിലേക്കു നിലവിലെ യാത്രാ, മടക്ക നയവും തുടരുമെന്ന് മന്ത്രിസഭ അറിയിച്ചു.
— Qatar Tribune (@Qatar_Tribune) June 16, 2021