ഖത്തർ

രക്ഷിച്ചത് രണ്ടു ജീവനുകൾ, പന്ത്രണ്ടുകാരിക്കും ഈജിപ്ഷ്യൻ യുവതിക്കും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമോദനം

വീട്ടിൽ വെച്ച് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിച്ച അമ്മാവന്റെ ജീവൻ രക്ഷിക്കാൻ പ്രഥമശുശ്രൂഷ നൽകുകയും സഹായത്തിനായി അത്യാഹിത സേവനത്തെ (999) വിളിക്കുകയും ചെയ്ത 12 വയസുകാരിയായ റിമാസ് റാഷിദ് അൽ-അഫീഫ അൽ മാരിയെ ശ്രമങ്ങളെ പൊതു സുരക്ഷാ ഡയറക്ടറേറ്റിലെ സൗത്ത് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അനുമോദിച്ചു.

പ്രാഥമിക ശുശ്രൂഷയെക്കുറിച്ച് താൻ മകൾക്കു നൽകിയ അറിവാണ് ഇത്തരമൊരു സാഹചര്യത്തിൽ ഗുണം ചെയ്തതെന്നും എല്ലാ മാതാപിതാക്കളും മക്കളെ അതു പഠിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിനോടു നന്ദി അറിയിക്കുന്നതിനൊപ്പം റിമാസിന്റെ പിതാവ് പറഞ്ഞു.

ഇതിനു പുറമേ സീലൈൻ പ്രദേശത്ത് മുങ്ങിമരിക്കുന്നതിൽ നിന്ന് ഒരാളെ രക്ഷിച്ചതിൽ ഈജിപ്ഷ്യൻ സ്വദേശിയായ ലാറ അലി മുഹമ്മദിനെ സൗത്ത് സെക്യൂരിറ്റി ഡിപാർട്മെൻറും അഭിനന്ദിച്ചു. പൊതു സുരക്ഷ എല്ലാവരും ഒന്നിച്ചു കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker