കോവിഡ് 19നെ ചെറുക്കുന്നതിനുള്ള ഫൈസർ വാക്സിൻ ഈ മാസം അവസാനിക്കുന്നതിനുമുമ്പ് ഖത്തറിലേക്കെത്തുമെന്നു പ്രതീക്ഷിക്കുന്നതായി കായിക, അടിയന്തരകാര്യ പൊതുജനാരോഗ്യ മന്ത്രിയുടെ ഉപദേശകൻ ഡോ. അബ്ദുൽ വഹാബ് അൽ മുസ്ലെ അറിയിച്ചു.
ഇന്നലെ അൽകാസ് ചാനലുമായി ഒരു പരിപാടിയിൽ പങ്കെടുത്ത ഡോ. അൽ മുസ്ലെ വൃദ്ധർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും രോഗത്തെ ചെറുക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്കും വാക്സിനേഷൻ നൽകുന്നതിൽ മുൻഗണന നൽകുമെന്നും കൂട്ടിച്ചേർത്തു.
തുടർന്നുള്ള മാസങ്ങളിൽ ബാക്കിയുള്ള പൊതുജനങ്ങൾക്കായി വാക്സിൻ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫൈസർ വാക്സിനിൽ രണ്ട് ഡോസുകൾ ഉണ്ടെന്നും അത് മൂന്നാഴ്ചയ്ക്കിടയിലാണു നൽകേണ്ടതെന്നും ഡോ. അൽ മുസ്ലെ വ്യക്തമാക്കി.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ഖത്തറിലും വാക്സിൻ നിർബന്ധിതമായിരിക്കില്ലെന്നും എന്നാൽ യാത്ര ചെയ്യാനോ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാനോ വാക്സിനേഷൻ നിർബന്ധമായും ആവശ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
Dr Al-Musleh said this while on a tv show, adding that priority will be given to the elderly and those with chronic diseases and to the frontline workers. #Qatar #Covid19 #Vaccine #Pfizer https://t.co/8x7oItgQBN
— The Peninsula Qatar (@PeninsulaQatar) December 14, 2020