മാർച്ച് മുതൽ കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ച ഹസം മെബരീക് ഹോസ്പിറ്റൽ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനൻ അൽ കുവാരി ആശുപത്രി സന്ദർശിച്ചു.
കൊവിഡ് കേസുകൾ ഉയർന്ന സമയത്ത് ആശുപത്രികളുടെ ശേഷി വർദ്ധിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭഗമായാണ് ഹസം മെബറീക് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിയത്. കൊവിഡ് മഹാമാരി ആരംഭിച്ചതു മുതൽ 10344 രോഗികളെയാണ് ഇവിടെ ചികിത്സിച്ചത്.
ലോകത്തിൽ ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്കുള്ള രാജ്യമായി ഖത്തറിനെ നിലനിർത്താൻ സഹായിച്ചത് ഈ ആശുപത്രികളും അതിലെ സ്റ്റാഫുകളുടെ പ്രവർത്തനവുമാണെന്ന് കുവാരി പ്രശംസിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നു രോഗികളെ മന്ത്രി സന്ദർശിച്ചപ്പോൾ അവർ തങ്ങൾക്കു ലഭിച്ച മികച്ച ചികിത്സക്ക് മന്ത്രിയോടു നന്ദിയറിയിച്ചു.
#Covid19 facility Hazm Mebaireek General Hospital to recommence normal services#Qatar https://t.co/0jUnG5lskq
— The Peninsula Qatar (@PeninsulaQatar) June 20, 2021