കൊവിഡ് ബാധിച്ച് ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി മരണമടഞ്ഞു. അറുപത്തിയൊൻപതുകാരനായ തിരൂർ പുതിയങ്ങാടി സ്വദേശി കാഞ്ഞിരക്കോത്ത് സൈതലവിക്കുട്ടിയാണ് മരിച്ചത്. നാൽപതു വർഷത്തോളമായി ദോഹയിലെ ക്യുസിസി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
കൊവിഡ് പരിശോധനാ ഫലം പൊസിറ്റീവ് ആയതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. നിരീക്ഷണത്തിലിരിക്കെ ന്യുമോണിയ ബാധിച്ചതാണ് മരണത്തിനു കാരണമായത്. ഇന്നു പുലർച്ചയാണ് ബന്ധുക്കൾക്കു മരണ വിവരം ലഭിച്ചത്.
ഖത്തറിൽ തന്നെ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകനും കുടുംബവും ഇപ്പോള്‍ നാട്ടിലാണ്. സാറ ഉമ്മ ഭാര്യയും ശിഹാബുദ്ദീന്, സക്കീന, ഫൌസിയ, നുഷീദ, സഫിയ എന്നിവർ മക്കളുമാണ്. ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കും.