ഖത്തറിലെ സ്കൂളുകൾ പൂർണമായി ഓൺലൈൻ ക്ലാസുകളിലേക്കു നീങ്ങേണ്ടി വരുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ്
കോവിഡ് 19 അണുബാധ റെക്കോർഡ് ചെയ്തത് സ്കൂളുകളിൽ ഒരു ശതമാനത്തിൽ കുറവാണെന്നും അതിനാൽ ഓൺലൈൻ മാത്രമുള്ള അധ്യാപനരീതിയിലേക്ക് പൂർണ്ണമായും മാറേണ്ട ആവശ്യമില്ലെന്നും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽ ബഷ്രി പറഞ്ഞു.
ഖത്തർ ടിവിയുടെ പരിപാടിയിൽ സംസാരിച്ച അൽ ബഷ്രി, സ്ഥലത്തെ പ്രോട്ടോക്കോൾ അനുസരിച്ച് അണുബാധ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് എത്തുമ്പോൾ മാത്രമേ സ്കൂളുകൾ അടയ്ക്കാവൂ എന്നും പറഞ്ഞു.
അതേസമയം, കോവിഡ് 19 നടപടികളും പ്രോട്ടോക്കോളുകളും പാലിക്കാത്തതിന് ചില സ്കൂളുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രാലയം നിരവധി സ്കൂളുകൾ താൽക്കാലികമായി അടച്ചുപൂട്ടി.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും ആരോഗ്യകരവും സുരക്ഷിതവുമായ സ്കൂൾ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം പ്രവർത്തിക്കുന്ന പൊതു, സ്വകാര്യ സ്കൂളുകളിൽ പരിശോധനകൾ അടുത്തിടെ ശക്തമാക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Infection rate in schools very little, no need of online only mode now: Official#Qatarhttps://t.co/6R1UbCaAXM
— The Peninsula Qatar (@PeninsulaQatar) February 16, 2021