ഖത്തറിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളുമായി മൂന്നു പേർ പിടിയിലായി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെൻറും പ്രിവന്റീവ് സെക്യൂരിറ്റി ഡിപാർട്മെന്റും ചേർന്നു നടത്തിയ പരിശോധനയിലാണ് മൂന്നു പേരും പിടിയിലായത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
— Qatar Tribune (@Qatar_Tribune) April 30, 2020
അൽ വക്രയിൽ വച്ചാണ് ഇവരെ അധികാരികൾ അറസ്റ്റ് ചെയ്തത്. ഇവർ നിയമ നടപടികൾ നേരിടുമെന്ന് മന്ത്രാലയം അറിയിച്ചു. റമദാനോടനുബന്ധിച്ച് കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭ്യമായതിനെ തുടർന്നു നടത്തിയ പരിശോധനയിൽ ആണ് ഇവരെ പിടികൂടിയത്.
ഏതാനും ദിവസങ്ങൾക്കു മുൻപും ഇതുപോലെ പഴകിയ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചവർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എക്സ്പയറി ഡേറ്റ് മാറ്റി സാധനങ്ങൾ പാക്ക് ചെയ്തു വിൽക്കാൻ ശ്രമിക്കുന്നതിനിടെ പത്തൊൻപതു പേരാണ് അന്നു പിടിയിലായത്.