ഖത്തറിൽ നാലു കൊവിഡ് മരണം, 1844 പേർക്ക് രോഗമുക്തി
ഖത്തറിൽ ഇന്നു നാലു പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 74, 56, 55, 54 പ്രായമുള്ള നാലു പേരാണ് ഇന്നു മരണമടഞ്ഞത്. ഇതിൽ മൂന്നു പേർക്കും മറ്റു ഗുരുതര അസുഖങ്ങളും ഉണ്ടായിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അറുപത്തിയാറായി. മരണത്തിൽ ആരോഗ്യ മന്ത്രാലയം ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
ഖത്തറിൽ ഇന്ന് 1716 പേർക്കു കൂടിയാണ് പുതിയതായി കൊവിഡ് വൈറസ് ബാധയേറ്റത്. ഇതോടെ രാജ്യത്ത് ആകെ അസുഖ ബാധിതരുടെ എണ്ണം 73595 ആയി. അതേ സമയം 1844 പേർക്കാണ് ഇന്ന് അസുഖം ഭേദമായത്. ഇതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 49413 ആയി. നിലവിൽ 24116 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.
آخر مستجدات فيروس كورونا في قطر
— وزارة الصحة العامة (@MOPHQatar) June 10, 2020
Latest update on Coronavirus in Qatarhttps://t.co/Il86Rjz8nX#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/R4kotktrE1
4929 പേർക്ക് പരിശോധന നടത്തിയാണ് 1716 പേർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയത്. ആകെ 269964 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. ഇതിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ എത്തിയ 161 പേരെയും ചേർത്ത് 1420 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പതിനഞ്ചു പേർ ഇന്നലെ പുതിയതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 226 പേരാണ് ഇപ്പോൾ ഐസിയുവിൽ ചികിത്സയിലുള്ളത്.
ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം ജൂലൈ പകുതിയോടെ കുറഞ്ഞു തുടങ്ങുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജൂൺ 15, ജൂലൈ 1, ആഗസ്ത്, സെപ്തംബർ എന്നിങ്ങനെ നാലു ഘട്ടമായാണ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നത്.
കൊവിഡ് രോഗം നിയന്ത്രിക്കാൻ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ഫലം കാണുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. രോഗവ്യാപനത്തിനുള്ള സാധ്യത രാജ്യത്ത് ഒരു ശതമാനം മാത്രമാണെന്നും രോഗികളുടെ ഏറ്റവുമുയർന്ന തോത് കുറഞ്ഞു വരികയാണെന്നും അവർ വ്യക്തമാക്കി.
രാജ്യത്തെ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ:
മുയ്ത്തർ ഹെൽത്ത് സെന്റർ
റാവ്ദത്ത് അൽ ഖലീൽ ഹെൽത്ത് സെന്റർ
ഉമ് സലാൽ ഹെൽത്ത് സെന്റർ
അൽ ഘറാഫ ഹെൽത്ത് സെന്റർ