ഈദ് അൽ ഫിത്തർ ആഘോഷത്തിന്റെ ഭാഗമായാണ് അടുത്തിടെ രാജ്യത്തു കോവിഡ് കേസുകൾ വർദ്ധിച്ചതെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലാമണി പറഞ്ഞു.
കേസുകളുടെ വർദ്ധനവ് താൽക്കാലികമായിരിക്കുമെന്നും അങ്ങനെയാണെങ്കിൽ നിയന്ത്രണങ്ങൾ നീക്കുന്നത് മെയ് 28 മുതൽ ആരംഭിക്കുമെന്നും ഇന്നലെ അൽ റയാൻ ടിവി പരിപാടിയിൽ സംസാരിച്ച ഡോ. അൽ മസ്ലാമണി പറഞ്ഞു.
“കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് തുടരണം, അങ്ങിനെയാണെങ്കിൽ ഷെഡ്യൂൾ അനുസരിച്ച് മെയ് 28 മുതൽ കൊവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കുന്നതിന്റെ ആദ്യ ഘട്ടം ആരംഭിക്കാൻ ഞങ്ങൾക്ക് കഴിയും.” ഡോ. അൽ മസ്ലാമണി പറഞ്ഞു. ഇതു ജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“The adherence to COVID-19 measures should continue, so we can start phase 1 of gradual lifting of COVID-19 restrictions from May 28 as per the schedule,” said Dr. Al Maslamani.#Qatar #Covid19 #Doha https://t.co/9dObJ95QUT
— The Peninsula Qatar (@PeninsulaQatar) May 19, 2021