ഖത്തറിൽ ഓരോ 100 ടെസ്റ്റുകളിലും കൊവിഡ് അണുബാധ കണ്ടെത്തുന്നവരുടെ എണ്ണം ഈ മാസം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഖത്തറിലെ കൊവിഡ് കേസ് ലോഡ് കുറയുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്.
പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒക്ടോബർ 20 നും 26 നും ഇടയിൽ കണ്ടെത്തിയ പോസിറ്റീവ് കേസുകളുടെ പ്രതിവാര ശരാശരി അനുപാതം 3 ആണ്, ഇതിനു മുൻപുള്ള ആഴ്ചയിലും അതേ അവസ്ഥയായിരുന്നു.
.@MOPHQatar @psa_qatar @covid19qatar https://t.co/ix7A8uE2Tb
— Qatar Tribune (@Qatar_Tribune) October 27, 2020
അതേ സമയം രോഗവ്യാപനം ഏറ്റവും കൂടിയ അവസ്ഥയിലുണ്ടായിരുന്ന മെയ് 26 നും ജൂൺ 1നും ഇടയിൽ ശരാശരി അനുപാതം 38.8 ആയിരുന്നു. അതിനുശേഷം പരിശോധനക്ക് അനുസരിച്ചു കണ്ടെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ട്.
ഒക്ടോബർ 26 വരെയുള്ള കണക്കുകൾ പ്രകാരം 2,842 പേർ ഖത്തറിൽ കൊവിഡ് ചികിത്സയിലാണ്. ചൊവ്വാഴ്ച പരിശോധിച്ച 6,013 പേരിൽ 257 പേർ പോസിറ്റീവാണെന്നു കണ്ടെത്തി. അണുബാധയിൽ 230 പേർ മരിച്ചപ്പോൾ 128,617 പേർ സുഖം പ്രാപിച്ചു.