ഖത്തറിൽ നിന്നും നേരിട്ടു സൗദിയിലേക്കുള്ള വിമാനം ഹമദ് എയർപോർട്ടിൽ നിന്നും പുറപ്പെട്ടു
ഖത്തറിൽ നിന്ന് സൗദി അറേബ്യയിലേക്കു നേരിട്ടുള്ള ആദ്യ വിമാനം ഇന്നുച്ചയ്ക്ക് 2:05ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ഖത്തർ എയർവേയ്സ് പ്രവർത്തിപ്പിക്കുന്ന ഫ്ലൈറ്റ് ക്യുആർ 1164 ബോയിംഗ് 787-8 റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണു പോകുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരുന്നതിന്റെ വീഡിയോ ട്വിറ്ററിൽ ഖത്തർ എയർവേസ് പങ്കിട്ടു. 2017ൽ ഉപരോധം ആരംഭിച്ചതിനുശേഷം സൗദി അറേബ്യയിലേക്കുള്ള ആദ്യ നേരിട്ടുള്ള വിമാനമാണിത്. മൂന്ന് സൗദി അറേബ്യ അറേബ്യൻ നഗരങ്ങളിലേക്ക് വിമാനം പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചിരുന്നു.
ഖത്തർ എയർവേയ്സിന്റെ പ്രതിദിന സർവീസുകൾ റിയാദിലേക്കും ദമ്മത്തിലേക്കും ഉള്ളതിനു പുറമേ ആഴ്ചയിൽ നാല് തവണ ജിദ്ദയിലേക്കും പറക്കും. ഇതിനുപുറമെ ഖത്തർ എയർവേയ്സ് സൗദി വ്യോമാതിർത്തിയിലൂടെ നിരവധി വിമാന സർവീസുകളും ആരംഭിച്ചിട്ടുണ്ട്.
അതുപോലെ, റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ദോഹയിലേക്ക് സൗദി അറേബ്യൻ എയർലൈൻസായ സൗദിയ സർവീസുകൾ ആരംഭിച്ചു. റിയാദിൽ നിന്ന് ആഴ്ചയിൽ 4 ഷെഡ്യൂൾ വിമാനങ്ങളും ജിദ്ദയിൽ നിന്ന് 3 പ്രതിവാര ഫ്ലൈറ്റുകളുംമാണുള്ളത്. റിയാദിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് വൈകുന്നേരം ദോഹയിൽ എത്തും.
#QatarAirways resumes services to King Khalid International Airport with a daily flight to #Riyadh. pic.twitter.com/f34fvV0QVa
— Qatar Airways (@qatarairways) January 11, 2021