ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ബാക്കിയുള്ള മൂന്നു യോഗ്യത മത്സരങ്ങൾ ഖത്തറിൽ വച്ചു നടത്താൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചു. കൊവിഡ് മൂലം പല രാജ്യങ്ങളിലേക്കും യാത്രാ വിലക്കുള്ളതു കൊണ്ടാണ് നിക്ഷ്പക്ഷ വേദികളിൽ മത്സരം നടത്താൻ എഎഫ്സി തീരുമാനിച്ചത്.
ഷെഡ്യൂൾ പ്രകാരം ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ ബംഗ്ലാദേശിനെതിരെ ഉള്ളതൊഴികെ ബാക്കി മത്സരങ്ങൾ ഇന്ത്യയിൽ വെച്ചായിരുന്നു നടക്കേണ്ടിയിരുന്നത്.
മെയ് 31 മുതൽ ജൂൺ 15 വരെയുള്ള തീയ്യതികളിലായിരിക്കും മത്സരങ്ങൾ നടക്കുക. നിലവിൽ അഞ്ചു മത്സരങ്ങളിൽ നിന്നും മൂന്നു പോയിന്റുമായി ഗ്രൂപ്പിൽ നാലാമതു നിൽക്കുന്ന ഇന്ത്യക്ക് യോഗ്യത നേടാമെന്ന പ്രതീക്ഷയില്ല.