ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് ഡെൽറ്റ വേരിയന്റിലെ ഒരെണ്ണം മാത്രമാണ് ഇപ്പോൾ ആശങ്കയുണ്ടാക്കുന്നതെന്നും മറ്റ് രണ്ടെണ്ണം വലിയ വെല്ലുവിളിയല്ലെന്നും ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അറിയിച്ചു.
ഇന്ത്യയിൽ സ്ഫോടനാത്മകമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടാകാൻ കാരണമായി കരുതപ്പെടുന്ന B.1.617 വേരിയന്റിനെ മൂന്ന് വംശങ്ങളായി വിഭജിച്ചിരിക്കുന്നതിനാൽ അതിനെ ട്രിപ്പിൾ മ്യൂട്ടന്റ് വേരിയന്റ് എന്ന് വിളിക്കുന്നു.
യുഎൻ ആരോഗ്യ ഏജൻസി കഴിഞ്ഞ മാസം എല്ലാ വകഭേദങ്ങളെയും ആശങ്കക്കു കാരണമാകുന്ന വേരിയന്റ് (വി.ഒ.സി) ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം സബ് വേരിയൻറുകളിൽ ഒന്നു മാത്രമാണ് ആ ഗണത്തിൽ പെടുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
യഥാർത്ഥ പതിപ്പിനേക്കാൾ അപകടകാരികളായി കാണപ്പെടുന്ന വൈറസിന്റെ മറ്റ് മൂന്ന് വകഭേദങ്ങൾക്കൊപ്പം B.1.617.2 വേരിയൻറ് ഒരു വിഒസി ആയി തുടരുന്നു. അവ കൂടുതൽ പകരാവുന്നതും ചിലപ്പോൾ വാക്സിന്റെ പരിരക്ഷകയെ മറികടക്കാനും സാധ്യതയുണ്ട്.