സൗദി അറേബ്യൻ തുറമുഖത്തെ ലക്ഷ്യമിട്ടു നടന്ന ആക്രമണ ശ്രമത്തെ അപലപിച്ച് ഖത്തർ
സൗദി അറേബ്യയിലെ ധഹ്‌റാനിലെ റാസ് തനുര തുറമുഖവും അരാംകോ ഫെസിലിറ്റീസും ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമത്തെ ഖത്തർ ശക്തമായി അപലപിച്ചു. ലോകത്തിലെ ഏറ്റവു വലിയ ഓയിൽ ഷിപ്പിംഗ് തുറമുഖത്തു നടന്ന ആക്രമണത്തിൽ യാതൊരു വിധ ആളപായവും രേഖപ്പെടുത്തിയിട്ടില്ല.
ഡ്രോൺ വച്ചുണ്ടായ ആക്രമണം എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്ന തരത്തിലുള്ള അട്ടിമറി നടപടിയാണെന്നും ഇത് ലോകത്തിലെ ഊർജ്ജ വിതരണത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ഇന്ന് ഒരു പ്രസ്താവനയിൽ പറഞ്ഞു.
അക്രമങ്ങൾ, ക്രിമിനൽ, അട്ടിമറി പ്രവർത്തനങ്ങൾ എന്നിവ നിരസിക്കുന്നതിൽ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
In a statement today, the Ministry of Foreign Affairs considered targeting vital installations and facilities an act of sabotage that violates all international norms and laws… #Qatar #SaudiArabia https://t.co/zREW8m4SUS
— The Peninsula Qatar (@PeninsulaQatar) March 8, 2021