ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കുരുമുളക്, ഏലം, ഫ്രോസൺ ബീഫ് എന്നിവക്ക് പൊതു ആരോഗ്യ മന്ത്രാലയം നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഈ ഉൽപ്പന്നങ്ങളുടെ എല്ലാ ചരക്കുകളിൽ നിന്നും സാമ്പിളുകൾ എടുക്കണമെന്നും അവ സുരക്ഷിതവും സാധുതയുള്ളതുമാണെന്ന് തെളിയിക്കപ്പെടുന്നതുവരെ വിതരണം ചെയ്യാതിരിക്കാനും എല്ലാ തുറമുഖങ്ങളിലേക്കും നിർദ്ദേശങ്ങൾ നൽകി.
2021 ഏപ്രിൽ 1 വരെ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കുരുമുളക്, ഏലം, ഫ്രോസൺ ബീഫ് എന്നിവയുടെ എല്ലാ കയറ്റുമതികളിലും അംഗീകൃത ലബോറട്ടറി (ഐഎസ്ഒ 17025) നൽകുന്ന വിശകലന സർട്ടിഫിക്കറ്റോ അല്ലെങ്കിൽ അതു സുരക്ഷിതമാണെന്നും ഉപയോഗത്തിന് അനുയോജ്യമാണെന്നും അതതു രാജ്യത്തെ യോഗ്യതയുള്ളവർ നൽകിയ പ്രസ്താവനയോ അറ്റാച്ചു ചെയ്യേണ്ടത് നിർബന്ധമാണ്.
കൂടാതെ പച്ചമുളകിലും ഏലയ്ക്കയിലും കീടനാശിനികളുടെ സാന്നിധ്യമില്ലെന്നും എരുമ മാംസം സാൽമൊണെല്ലയിൽ നിന്ന് മുക്തമാണെന്നും തെളിയിക്കാൻ എല്ലാ കയറ്റുമതികളിൽ നിന്നും സാമ്പിളുകൾ എടുക്കുന്നതു തുടരണം. ആവശ്യമെങ്കിൽ ഈ ഉൽപ്പന്നങ്ങൾ നിരോധിച്ചേക്കാമെന്നും സർക്കുലർ സൂചിപ്പിച്ചു.
പൊതു ആരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓരോ ഭക്ഷ്യവസ്തുക്കളുടെയും അപകടസാധ്യതകൾ നിരീക്ഷിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായാണിത്.
Ministry intensifies control procedures on green pepper, cardamom and buffalo meat imported from India#Qatar #Doha https://t.co/5qCRZgLXfq
— The Peninsula Qatar (@PeninsulaQatar) March 11, 2021