ഖത്തർ വിട്ടു മറ്റു രാജ്യങ്ങളിലേക്കു പോകുന്നവരുടെ തിരിച്ചു വരവ് എളുപ്പമാക്കുന്ന ഓട്ടോമാറ്റിക് റീ എൻട്രി പെർമിറ്റിന്റെ കാലാവധി ഏഴു മാസത്തേക്കു മാത്രമായിരിക്കും. നവംബർ 29 മുതൽ രാജ്യം വിടുന്നവർക്കാണ്റീ എൻട്രി പെർമിറ്റ് നൽകാൻ ഖത്തർ തീരുമാനിച്ചിരുന്നത്.
നവംബർ 29നു ശേഷം രാജ്യം വിട്ടു പോയ പലർക്കും ജൂൺ വരെയാണ് റീ എൻട്രി പെർമിറ്റിന്റെ പരമാവധി കാലാവധി നൽകിയിരിക്കുന്നത്. ഹമദ് എയർപോർടിൽ എക്സിറ്റ് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ റീ എൻട്രി പെർമിറ്റ് ലഭ്യമാകും.
ഇന്ത്യയിലേക്കു പോകുന്നവർ തിരിച്ചെത്തുമ്പോൾ ഏഴു ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഖത്തറിന്റെ കൊവിഡ് ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളതെന്നാണ് ഇതിനു കാരണം.
നവംബർ 29നു മുൻപ് ഖത്തറിൽ നിന്നും പോയി നാട്ടിലുള്ളവർ ഖത്തർ പോർട്ടൽ വഴി റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കണമെന്നു നിർബന്ധമാണ്. ഇതിന്റെ കാലാവധി ഒരു മാസം നീട്ടാൻ കഴിയും.