ഖത്തറിൽ കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മെയ് 28 മുതൽ അയവു വരുത്താൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ അറിയിച്ചു. നാലു ഘട്ടങ്ങളായാണ് നിയന്ത്രണങ്ങൾ കുറക്കുന്നത്.
കൃത്യമായ നടപടിക്രമങ്ങൾ കൊണ്ട് ഖത്തറിൽ കൊവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പെയ്ൻ വളരെ വേഗത്തിൽ മുന്നോട്ടു പോകുന്നതും ഇതിനെ സഹായിച്ചു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നത്.
നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നതിന്റെ ആദ്യ ഘട്ടം മെയ് 28നാണ് ആരംഭിക്കുക. ഈദ് അൽ ഫിത്വറിനു ശേഷം രാജ്യത്തുള്ള കൊവിഡ് വ്യാപനത്തിന്റെ സ്വഭാവം മനസിലാക്കി വേണ്ട നടപടികൾ സ്വീകരിക്കാൻ ഇതു സഹായിക്കും.
രണ്ടാമത്തെ ഘട്ടം ജൂൺ 18നും മൂന്നാം ഘട്ടം ജൂലൈ 9നും അവസാന ഘട്ടം ജൂലൈ 30നുമാണ്. ഓരോ ഘട്ടത്തിലും അയവു വരുത്തുന്ന നിയന്ത്രണങ്ങൾ ഏതൊക്കെയെന്ന് മന്ത്രാലയം വിശദമായി അറിയിക്കുന്നതായിരിക്കും.
With the potential spike post Eid a distinct possibility, the first phase of the lifting of restrictions is planned to start on 28 May – this will allow sufficient time to analyze the data and determine the impact of Eid pic.twitter.com/EVTMi13Q38
— The Peninsula Qatar (@PeninsulaQatar) May 9, 2021