ഖത്തറിൽ കൊവിഡ് മൂലം ഐസിയുവിൽ പ്രവേശിക്കപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ 82% വർദ്ധനവുണ്ടെന്ന് എച്ച്എംസിയുടെ തീവ്രപരിചരണ വിഭാഗങ്ങളുടെ ആക്ടിംഗ് ചെയർമാൻ ഡോ. അഹമ്മദ് അൽ മുഹമ്മദ് നിലവിലെ കോവിഡ് സാഹചര്യം വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് വന്ന ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം മൂലം രോഗികൾക്ക് മുമ്പത്തേതിനേക്കാൾ കഠിനമായ സങ്കീർണതകൾ അനുഭവപ്പെടുകയും ആശുപത്രിയിൽ കൂടുതൽ കാലം തുടരുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ഖത്തർ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലാണെന്നും ഇതിനെ മറികടക്കാൻ സഹകരണവും ഐക്യദാർഡ്യവും മുൻകരുതൽ നടപടികളോടുള്ള പ്രതിബദ്ധതയും ആവശ്യമാണെന്നും ഡോ. അൽ മുഹമ്മദ് കൂട്ടിച്ചേർത്തു. പുതിയ യുകെ വേരിയൻറ് കാരണം ആദ്യ തരംഗത്തേക്കാൾ ആളുകൾ രണ്ടാമത്തെ തരംഗത്തിൽ രോഗികളായി മാറുന്നുവെന്ന് വ്യക്തമാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കൊവിഡ് മൂലം ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന ആളുകളിൽ 82% വർദ്ധനവും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 58% വർദ്ധനവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് മൂലം 13 മരണങ്ങളും ഉണ്ടായിട്ടുണ്ട്.
അടയാളങ്ങളും ലക്ഷണങ്ങളും കണ്ടാലുടൻ ആളുകൾ നേരത്തെ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. ഗുരുതരമായ, ജീവൻ അപകടപ്പെടുത്തുന്ന മെഡിക്കൽ അവസ്ഥയുണ്ടെങ്കിൽ 999 എന്ന നമ്പറിൽ വിളിക്കാം. 16000 എന്ന ഹെൽപ്പ്ലൈൻ നമ്പർ വഴി അപകടാവസ്ഥയില്ലാത്ത അടിയന്തിര സാഹചര്യമുള്ളവർക്ക് ബന്ധപ്പെടാം.
Patients staying longer in hospital due to new Covid-19 variant: Official#Qatar #coronavirus https://t.co/Z2XVSXeyyb
— The Peninsula Qatar (@PeninsulaQatar) March 24, 2021