ഖത്തറിൽ കൊവിഡ് വ്യാപനം തടയാൻ ജനങ്ങൾ തന്നെ വിചാരിക്കണമെന്ന് എച്ച്എംസി ഡയറക്ടർ
ഖത്തറിൽ ഓരോ ദിവസവും കണ്ടെത്തുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ലാത്തത് ആശങ്കക്കിടയാക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയേണ്ടത് ജനങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്ന് ഓർമിപ്പിച്ച് അധികൃതർ. നിലവിൽ ഏറ്റവും കൂടുതൽ തോതിൽ നിലനിൽക്കുന്ന കൊവിഡ് വ്യാപനം തടയാൻ ആളുകൾ വീടിനുള്ളിൽ തുടരേണ്ടത് അത്യാവശ്യമാണെന്ന് അവർ വ്യക്തമാക്കി. ഈദ് ഉൽ ഫിത്ർ അവധി ദിവസങ്ങളോടനുബന്ധിച്ചാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
— Qatar Tribune (@Qatar_Tribune) May 24, 2020
“കൊവിഡ് വ്യാപനത്തിന്റെ ഏറ്റവും കൂടിയ വ്യാപനം പരിഹരിക്കാൻ ജനങ്ങളുടെ പ്രതിബദ്ധത അത്യാവശ്യമാണ്. ഈദ് ഉൽ ഫിത്ർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിർദ്ദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും പാലിച്ചില്ലെങ്കിൽ ഒരു മാസത്തിലധികം ഇതേ അവസ്ഥ തന്നെ നിലനിൽക്കാൻ സാധ്യതയുണ്ട്.” ഹമദ് ജനറൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടറായ ഡോ. യൂസഫ് അൽ മാസ്ലമണി ഖത്തർ ടിവിയോടു സംസാരിക്കുമ്പോൾ വ്യക്തമാക്കി.
ആളുകൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവു വരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആയിരത്തി അഞ്ഞൂറോളം പുതിയ രോഗികളാണ് ദിനംപ്രതി ഖത്തറിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും അതിനനുസരിച്ച് രോഗികളുടെ എണ്ണം കുറയാത്തതാണ് നിലവിലെ ആശങ്ക.