ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെ സർവീസ് റദ്ദാക്കിയ തിരുവനന്തപുരത്തേക്കുള്ള വിമാനം ചൊവ്വാഴ്ച്ച പുറപ്പെടും. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഖത്തർ സമയം 4.30നാണ് വിമാനം പുറപ്പെടുന്നത്.
The following are the details of the repatriation flight from Doha to Thiruvananthapuram tomorrow:
IX 374
Departure Doha 1630 Local Time
Arrival TRV 0040 Local Time (+1 day)@MEAIndia #VandeBharatMission— India in Qatar (@IndEmbDoha) May 11, 2020
ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വിമാനമാണിത്. ആദ്യ വിമാനം ശനിയാഴ്ച കൊച്ചിയിലേക്ക് യാത്രക്കാരെ എത്തിച്ചിരുന്നു. രണ്ടാമത്തെ വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടാവുക. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഖത്തർ ഗവൺമെന്റിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്.
യാത്രക്കാരെ സൗജന്യമായാണു കൊണ്ടു പോകുന്നതെന്ന് ഇന്ത്യൻ ഗവൺമെന്റ് പറഞ്ഞതു കൊണ്ട് വിമാനത്തിന് നിരവധി ഇളവുകൾ ഖത്തർ നൽകിയിരുന്നു. എന്നാൽ അതു തെറ്റാണെന്നും യാത്രികരിൽ നിന്നും എയർ ഇന്ത്യ പണം വാങ്ങുന്നുണ്ടെന്നും വ്യക്തമായതിനെ തുടർന്നാണ് ഇന്നലത്തെ വിമാനത്തിന് അനുമതി നിഷേധിച്ചത്. നാളെ മുതൽ പുറപ്പെടുന്ന വിമാനങ്ങൾക്ക് ഇളവുകൾ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.