കോവിഡ് ബാധിച്ച് അടിയന്തിര സാഹചര്യമുള്ളവർക്കു നൽകാൻ പുതിയ മരുന്ന് അംഗീകരിച്ചതായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലാമണി പറഞ്ഞു. ഈ മരുന്നിന്റെ ഒരു ഡോസ് മാത്രമാണ് രോഗബാധിതർക്ക് അവരുടെ സിരയിലൂടെ നൽകുക.
പുതിയ മരുന്നിന് പ്രത്യേക മാനദണ്ഡങ്ങളുണ്ടെന്നും അവർ പറഞ്ഞു. “കൊവിഡ് രോഗികളിൽ ആരോഗ്യനില മോശമാകാൻ സാധ്യതയുള്ള ആളുകൾക്കാണ് ഈ മരുന്ന് നൽകുന്നത്. അവരുടെ ആരോഗ്യനില മോശമാകുന്നതിനു മുമ്പ് തന്നെ ഈ മരുന്ന് നൽകും.” ഡോ. അൽ മസ്ലാമണി പറഞ്ഞു.
ശരീരത്തിൽ വൈറസിന്റെ പുനരുൽപാദനം തടയുന്നതിനാണ് ഈ ചികിത്സ നൽകുന്നതെന്ന് അവർ പറഞ്ഞു. “അടിയന്തിര സാഹചര്യങ്ങളിൽ ഈ ചികിത്സ അനുവദനീയമാണ്. അത്തരം ചികിത്സ ആവശ്യമുള്ള രോഗികളെ ഞങ്ങൾ കൃത്യമായി തിരിച്ചറിയുന്നുമുണ്ട്.” ഡോ. അൽ മസ്ലാമണി പറഞ്ഞു.
Credit: Peninsula