ഫിഫ ലോകകപ്പിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ തടുക്കാനുള്ള സൈബർ സുരക്ഷാക്രമീകരണങ്ങൾ സുപ്രീം കമ്മിറ്റി അവതരിപ്പിച്ചു
ഈ മാസം ആദ്യം നടന്ന ഒമാനിലെ ഫ്യൂച്ചർ ടെക് സമ്മിറ്റ് ആൻഡ് എക്സ്പോയിൽ ഫിഫ ലോകകപ്പ് ഖത്തർ 2022നായുള്ള സൈബർ സുരക്ഷ തയ്യാറെടുപ്പുകൾ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്സി) പ്രദർശിപ്പിച്ചു.
അവതരണ വേളയിൽ, എസ്സി ഐടി ഡയറക്ടർ മറിയം അൽ മുഫ്ത, സൈബർ സുരക്ഷ ഒരുക്കങ്ങളുടെ പ്രാധാന്യവും സൈബർ കുറ്റകൃത്യത്തിനുള്ള സാധ്യത, ഡാറ്റാ സെക്യൂരിറ്റി ലംഘനങ്ങൾ, ഇൻഫർമേഷൻ സിസ്റ്റങ്ങളുടെ പരാജയം എന്നിങ്ങനെ ഒരു മെഗാ കായിക ഇവന്റ് ഹോസ്റ്റുചെയ്യുന്നതിൽ ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചും വ്യക്തമാക്കി.
The Supreme Committee for Delivery and Legacy recently showcased its cybersecurity preparations for the FIFA @WorldCupQatar2022 during #Oman’s Future Tech Summit and Expo.@roadto2022 https://t.co/XEgVqExFgH
— Qatar Tribune (@Qatar_Tribune) October 18, 2020
ഓൺലൈൻ കുറ്റകൃത്യങ്ങൾ നടുത്തന്നവർ ലക്ഷ്യം വെച്ച അടുത്തിടെ നടന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിൽ നിന്നും ഒളിമ്പിക് ഗെയിംസിൽ നിന്നും ഉദാഹരണങ്ങൾ എടുത്താണ് അൽ മുഫ്ത ഇതേക്കുറിച്ചു വ്യക്തമാക്കിയത്. “ഞങ്ങൾ ടൂർണമെന്റിനോട് കൂടുതൽ അടുക്കുമ്പോൾ ഞങ്ങളുടെ ഭീഷണികൾ കൂടുതലാകാൻ സാധ്യതയുണ്ട്. അതിനാൽ സൈബർ സുരക്ഷ വൈദഗ്ദ്ധ്യം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.”
“പ്രധാന സൈബർ സുരക്ഷ പങ്കാളികളുമായി ഞങ്ങൾ ശക്തമായ പങ്കാളിത്തം വികസിപ്പിച്ചെടുക്കുകയും ഈ ബന്ധങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരും ജാഗ്രത പാലിക്കുകയും ഈ പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിഹരിക്കുന്നതിന് അവരുടേതായ വൈദഗ്ദ്ധ്യം വികസിപ്പിക്കുകയും വേണം.” അൽ മുഫ്ത പറഞ്ഞു.