ഹമദ് എയർപോർട്ടിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ മാതാപിതാക്കളെ അന്വേഷണത്തിൽ കണ്ടെത്തി
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തെക്കുറിച്ചും ഇക്കാര്യത്തിൽ ജുഡീഷ്യൽ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷാവീഴ്ചയെക്കുറിച്ചും പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിറക്കി.
ഏഷ്യൻ രാജ്യത്തു നിന്നുള്ള ശിശുവിന്റെ അമ്മയ്ക്ക് ഏഷ്യൻ ദേശീയതയുള്ള മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്നും ഇവർക്കിടയിലെ പ്രശ്നങ്ങളാണ് നവജാതശിശുവിനെ അസാധാരണമായ സാഹചര്യത്തിൽ കണ്ടെത്താൻ കാരണമായതെന്നും അന്വേഷണത്തിൽ വ്യക്തമായി.
Investigation identifies parents of abandoned infant at HIA; mother flees#Qatar https://t.co/s3ja1pX6Em
— The Peninsula Qatar (@PeninsulaQatar) November 23, 2020
നവജാത ശിശുവിനെ വിമാനത്താവളത്തിലെ ഡിപ്പാർച്ചേഴ്‌സ് ലോഞ്ചിലെ ടോയ്‌ലറ്റിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചാണ് അമ്മ രാജ്യം വിട്ടത്. ശിശുവിന്റെ അമ്മയുമായി തനിക്ക് ബന്ധമുണ്ടെന്നും ജനിച്ചയുടനെ നവജാത ശിശുവിനെ സംബന്ധിച്ച സന്ദേശവും ഫോട്ടോയും അവർ അയച്ചതായും കുട്ടിയുടെ പിതാവ് സമ്മതിച്ചു. പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് താൻ നാട്ടിലേക്ക് പലായനം ചെയ്തതായി സന്ദേശത്തിൽ പറയുന്നു.
പ്രതികളുടെ ഡിഎൻഎ പരിശോധിച്ചത് ശിശുവിന്റേതിന് സമാനമായിരുന്നു. 2020 ഒക്ടോബർ 2നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചേഴ്‌സ് ലോഞ്ചിലെ ടോയ്‌ലറ്റുകളിലൊന്നിലെ ചവറ്റുകുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക് ബാഗിൽ പുതുതായി ജനിച്ച ശിശുവിനെ കണ്ടെത്തിയത്.
ഉടൻ തന്നെ കുട്ടിക്ക് വൈദ്യസഹായം നൽകുകയും ഖത്തർ സംസ്ഥാനത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു. കുറ്റവാളിയെ തിരയുമ്പോൾ വിമാനത്താവള സുരക്ഷ സ്റ്റാഫുകൾ അതിന്റെ നിയമപരമായ കടമ നിർവഹിച്ചുവെങ്കിലും ചില ജീവനക്കാർ നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി.