സഹപ്രവർത്തകയുടെ വിയോഗത്തിൽ ആദരാഞ്‌ജലികൾ അർപ്പിച്ച് ഫിൻക്യു
ഇന്നലെ ചെന്നൈയിൽ വച്ച് അന്തരിച്ച വക്ര എച്ച്എംസി ഹോസ്പിറ്റലിലെ നഴ്സ് എഡ്യുക്കേറ്ററായിരുന്ന മാർഗരറ്റ് റോസിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഇൻ ഖത്തർ (ഫിൻക്യു).
ജീവിതം തന്നെ സേവനത്തിനു വേണ്ടി മാറ്റി വെച്ച മാലാഖയായിരുന്നു മാർഗരറ്റെന്ന് ഫിൻക്യു പ്രസിഡൻറ് ബിജോയ് ചാക്കോ, വൈസ് പ്രസിഡന്റ് റീന തോമസ്, സെക്രട്ടറി ഹൻസ് ജേക്കബ് എന്നിവർ സന്ദേശത്തിൽ പറഞ്ഞു.
കൊവിഡ് മഹാമാരി സമയത്ത് മിസഈദ് കൊവിഡ് ഹോസ്പിറ്റലിലെ ടീം ലീഡറായിരുന്ന മാർഗരറ്റ് റോസി 2012 മുതൽ വക്ര ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നുണ്ട്. 2017ലാണ് നഴ്സ് എഡ്യുക്കേറ്ററായി പ്രമോഷൻ ലഭിച്ചത്.
കഴിഞ്ഞ മാസം ബ്രയിൻ ട്യൂമർ സ്ഥിരീകരിച്ച മാർഗരറ്റിന് ആദ്യം എച്ച്എംസിയിൽ ചികിത്സിച്ചെങ്കിലും ട്യൂമർ നീക്കം ചെയ്യാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ചെന്നൈയിലേക്കു കൊണ്ടു പോവുകയായിരുന്നു. ഭർത്താവ്: ആനന്ദ്, മക്കൾ: റോഷൻ, മഗ്രന