ഖത്തറിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും നിയമലംഘനങ്ങൾ ശക്തമായി തുടരുന്നു
ഖത്തറിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 607 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്ക് ധരിക്കാത്തതിന് 456 പേർക്കെതിരെ കേസെടുത്തപ്പോൾ, നാലിലധികം പേർ ഒരുമിച്ച് കാറിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയ ചട്ടം ലംഘിച്ചതിന് 15 പേർ നടപടി നേരിട്ടു.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതു കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 135 പേർക്കെതിരെയും ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് ഒരാൾക്കെതിരെയും നടപടിയെടുത്തു.
കൊറോണ വൈറസ് പടരാതിരിക്കാനായി രാജ്യം ഏർപ്പെടുത്തിയ സുരക്ഷയെ അവഗണിക്കുന്ന ആളുകൾക്കെതിരായ നടപടി ശക്തമാക്കിയതുമുതൽ ഖത്തറിലെ പോലീസ് തിരക്കിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, പരസ്യമായി മാസ്ക് ധരിക്കാത്ത പതിനായിരക്കണക്കിന് ആളുകളെ പോലീസ് പ്രോസിക്യൂഷനു പരാമർശിച്ചിട്ടുണ്ട്.
The Ministry also referred 135 persons for not maintaining safe physical distancing and one for not installing the Ehteraz application. #Qatar #Doha #Covid19 https://t.co/alN2gjbd5l
— The Peninsula Qatar (@PeninsulaQatar) April 4, 2021