ഇന്ത്യയിൽ കോവിഡ് വൻതോതിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യയിലേക്കുള്ള യാത്രാ-ചരക്ക് സേവനങ്ങൾ തുടരുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
“ഇന്ത്യ ഞങ്ങളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഞങ്ങൾ ഈ മഹത്തായ രാഷ്ട്രത്തോട് ഐക്യദാർഢ്യം പുലർത്തുന്നു. ഇന്ത്യൻ സുഹൃത്തുക്കൾക്ക് സ്ഥിരമായ പിന്തുണ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” ഖത്തർ എയർവേയ്സ് ട്വീറ്റിൽ പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനം ഇതുവരെയും നിഷേധിച്ചിട്ടില്ലാത്ത ജിസിസിയിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങൾ യുഎസ്, ഓസ്‌ട്രേലിയ, ഹോങ്കോംഗ്, യുകെ, പാകിസ്ഥാൻ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രികർക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച, ഇന്ത്യ കൊറോണ വൈറസ് കേസുകളിൽ ഒരു പുതിയ ആഗോള റെക്കോർഡ് രേഖപ്പെടുത്തി. തുടർച്ചയായ അഞ്ചാം ദിവസവും മൂന്നു ലക്ഷത്തിലധികമാണ് ഇന്ത്യയിലെ ദൈനംദിന രോഗികളുടെ കണക്ക്.
നേരത്തെ ഇന്ത്യ കൊവിഡിനെ പിടിച്ചു നിർത്തുമെന്ന പ്രതീക്ഷയുണ്ടാക്കിയിരുന്നെങ്കിലും പുതിയ അണുബാധകൾ ഇന്ത്യയിലെ രോഗികളുടെ എണ്ണം 17.3 ദശലക്ഷത്തിലധികമാക്കി. അമേരിക്ക മാത്രമാണ് ഈ കണക്കിൽ ഇന്ത്യക്കു മുന്നിലുള്ളത്.
"…we stand in close solidarity with this great nation." — @qatarairways #India #COVID19 #Qatar https://t.co/9B9NLzfEOr
— Qatar Tribune (@Qatar_Tribune) April 26, 2021