നിശ്ചശിച്ചിട്ടുള്ള സ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് ഇന്നു 144 പേരെ കൂടി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് നിർദ്ദേശിച്ചു. കൊറോണ വൈറസ് പടരാതിരിക്കാനായി രാജ്യം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുരക്ഷയെ അവഗണിച്ചുകൊണ്ട് ആളുകൾക്കെതിരായ പരിശോധന കുറച്ചു നാളുകളായി പോലീസ് ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാസ്ക് ധരിക്കാത്ത നൂറുകണക്കിന് ആളുകളെ പോലീസ് നിർദ്ദേശിച്ചിരുന്നു. വ്യാഴാഴ്ച 164 പേർ, വെള്ളിയാഴ്ച 162, വെള്ളിയാഴ്ച 94, ശനിയാഴ്ച 130, ഞായറാഴ്ച 130, തിങ്കളാഴ്ച 124 എന്നിങ്ങനെ ഇന്നത്തെ കൂടി കണക്കനുസരിച്ച് ആകെ 818 പേർ നടപടികൾക്കു വിധേയരായി.
— Qatar Tribune (@Qatar_Tribune) November 17, 2020
പകർച്ചവ്യാധികൾ, പ്രതിരോധ നടപടികൾ എന്നിവ സംബന്ധിച്ച് 1990ലെ നിയമത്തെ അടിസ്ഥാനമാക്കിയുള്ള മന്ത്രിസഭാ തീരുമാനമനുസരിച്ച്, വീടുകൾക്ക് പുറത്ത് മാസ്ക് ധരിക്കാത്ത ആളുകൾക്ക് മൂന്ന് വർഷം വരെ തടവും കൂടാതെ/അല്ലെങ്കിൽ 200,000 റിയാൽ പിഴയും നേരിടേണ്ടിവരും.
യാത്രക്കാർ ഒരു കുടുംബത്തിൽ പെട്ടവരല്ലെങ്കിൽ ഡ്രൈവറടക്കം നാലിലധികം പേർ കാറിൽ ഉണ്ടാവരുതെന്നും ഖത്തറിൽ ഇപ്പോൾ നിയമമുണ്ട്. ഈ നിരോധനം ലംഘിച്ചതിന് ഇതുവരെ 38 പേരെ പോലീസ് പിടികൂടി – വ്യാഴാഴ്ച ഏഴ്, വെള്ളിയാഴ്ച 16, ഞായറാഴ്ച അഞ്ച്, തിങ്കളാഴ്ച 10 എന്നിങ്ങനെയാണ് പിടിയിലാവരുടെ എണ്ണം.