ഖത്തർ ധനമന്ത്രിയെ അറസ്റ്റു ചെയ്യാനുത്തരവിട്ട് അറ്റോർണി ജനറൽ
പൊതുഫണ്ട് ദുരുപയോഗം ചെയ്യൽ, അധികാര ദുർവിനിയോഗം നടത്തൽ എന്നീ ആരോപണങ്ങളുയർന്നതിന്റെ പേരിൽ ഖത്തറിലെ ധനമന്ത്രി അലി ഷരീഫ് അൽ ഇമാദിയെ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടതെന്ന് രാജ്യത്തെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച രേഖകളും റിപ്പോർട്ടുകളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) വ്യക്തമാക്കുന്നു. വിശദമായ അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല.
ഖത്തർ നാഷണൽ ബാങ്കിന്റെ വളർച്ചയ്ക്ക് മേൽനോട്ടം വഹിച്ച അൽ ഇമാദി 2013 മുതൽ ധനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. 300 ബില്യൺ ഡോളർ മൂല്യമുള്ള ഖത്തറിന്റെ പരമാധികാര സ്വത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ബോർഡിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.
സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള പദ്ധതികൾ ത്വരിതപ്പെടുത്താൻ ചെറിയ രാജ്യത്തെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും പ്രേരിപ്പിച്ച 2014-2015ലെ എണ്ണവില തകർച്ചയിൽ അൽ എമാദിയാണ് ഖത്തറിന്റെ സാമ്പത്തിക നയങ്ങളെ മുന്നോട്ടു കൊണ്ടു പോയത്.
ധനമന്ത്രിമാരുടെ വാർഷികാഘോഷം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ധനകാര്യ മാസികയായ ദി ബാങ്കറിന്റെ 2020ലെ മേഖലയിലെ ഏറ്റവും മികച്ച മന്ത്രിയായി അൽ ഇമാദി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Source: Al Jazeera