ഗൾഫ് പ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ നിലപാടറിയിച്ച് അമീർ
ഐക്യരാഷ്ട്രസഭയുടെ 75-ാമത് പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനെ ഗൾഫ് ഉപരോധം സംബന്ധിച്ച തന്റെ നിലപാട് അമീർ തമീം ബിൻ ഹമദ് അൽ താനി വ്യക്തമാക്കി. പൊതു താൽപ്പര്യങ്ങളും സംസ്ഥാനങ്ങളുടെ പരമാധികാരത്തോടുള്ള ആദരവും മാനിച്ചു കൊണ്ടുള്ള നിരുപാധികമായ ചർച്ചകൾ മാത്രമാണ് ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗ്ഗമെന്ന് അമീർ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
നിയമവിരുദ്ധ ഉപരോധം നീക്കുന്നത് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു. “ഖത്തറിനെതിരെയുള്ള നിയമവിരുദ്ധവുമായ ഉപരോധം ആരംഭിച്ച് മൂന്ന് വർഷത്തിലേറെയായിട്ടും, വിവിധ മേഖലകളിൽ പുരോഗതിയിയും വികസനവും ഞങ്ങൾ ഉണ്ടാക്കിയെടുത്തു. ഉപരോധത്തിനിടയിലും വിവിധ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ഖത്തർ ഫലപ്രദമായി പങ്കെടുക്കുകയും ചെയ്തു.” അമീർ പറഞ്ഞു.
Unconditional dialogue the way to solve Gulf crisis, lifting blockade
— The Peninsula Qatar (@PeninsulaQatar) September 22, 2020
first step: Amir#Qatarhttps://t.co/bsarV0ZtQ3
“അന്യായമായ ഉപരോധത്തിനിടയിൽ, അന്താരാഷ്ട്ര നിയമങ്ങളെയും തത്വങ്ങളെയും ബഹുമാനിച്ച് ഐക്യരാഷ്ട്രസഭയെ അടിസ്ഥാനമാക്കി നയങ്ങൾ ഞങ്ങൾ ഏകീകരിച്ചു, പ്രത്യേകിച്ചും സംസ്ഥാനങ്ങളുടെ പരമാധികാരത്തെ മാനിക്കുകയും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്തു.“
ജനങ്ങളോട് ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്തം ഞങ്ങൾ വഹിക്കുന്നുണ്ടെന്നും ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗം പൊതു താൽപ്പര്യങ്ങളും സംസ്ഥാനങ്ങളുടെ പരമാധികാരത്തോടുള്ള ആദരവും അടിസ്ഥാനമാക്കിയുള്ള നിരുപാധികമായ ചർച്ചകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.