ഖത്തർ കൊവിഡ് രണ്ടാം തരംഗത്തിനരികിലെത്തി നിൽക്കെ നിയന്ത്രണങ്ങൾ ലംഘിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്
കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തതിന് 231 പേരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കി. രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തിനരികെയാണെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇതുവരെയുണ്ടായതിൽ ഏറ്റവുമധികം പേർ അറസ്റ്റിലാവുന്നത്.
അതേസമയം ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് ലംഘനങ്ങളൊന്നും ഇന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 7782 പേരെ മാസ്ക് ധരിക്കാത്തതിനും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 277 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
MoI records highest number of arrests for not wearing masks in public#Qatar #Doha #Covid19 https://t.co/ifepGjMLZU
— The Peninsula Qatar (@PeninsulaQatar) January 29, 2021