സൗദിയും അബുദാബിയും ക്വാറൻറീൻ നടപടിക്രമങ്ങളിൽ ഇളവു വരുത്തുന്നു
മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്കുള്ള ക്വാറന്റീൻ നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സൗദിയും അബുദാബിയും ഒരുങ്ങുന്നു. സൗദി അറേബ്യ മെയ് 20 മുതൽ വാക്സിനേഷൻ പൂർത്തിയാക്കി രാജ്യത്തേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ടെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു രാജ്യത്തേക്കു പ്രവേശിക്കാനുള്ള വിലക്കു തുടരും.
അതേ സമയം വാക്സിനേഷൻ സ്വീകരിക്കാതെ രാജ്യത്തേക്കു വരുന്നവർ ഏഴു ദിവസം സ്വന്തം ചിലവിൽ ഹോട്ടൽ ക്വാറന്റീൻ ചെയ്യണം. ആറാം ദിവസം നടത്തുന്ന പിസിആർ പരിശോധന നെഗറ്റീവായാൽ അവർക്ക് ക്വാറൻറീൻ അവസാനിപ്പിക്കാം. ഇന്ത്യയുൾപ്പെടെ 13 രാജ്യങ്ങളിലേക്ക് സ്വന്തം രാജ്യത്തെ പൗരന്മാർ മുൻകൂർ അനുമതിയോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയന്ത്രണവും തുടരും.
അതേസമയം ജൂലൈ 1 മുതൽ അബുദാബി എല്ലാ യാത്രക്കാർക്കും ക്വാറൻറീനിൽ നിന്നും ഇളവു നൽകുമെന്നാണു റിപ്പോർട്ടുകൾ. ഗ്രീൻ ലിസ്റ്റ്, റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള പിസിആർ പരിശോധനാ നടപടിക്രമങ്ങളിൽ വ്യത്യാസം ഉണ്ടാകുമെന്നും ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക വിപുലീകരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Saudi Arabia lifts quarantine requirement for COVID vaccinated foreign visitors#SaudiArabia #COVID19 #quarantainehttps://t.co/zYaEkLuf0Q
— The Peninsula Qatar (@PeninsulaQatar) May 16, 2021
The emirate requires travelers to quarantine for 10 days if they are travelling from a non-green-list country and not vaccinated.#AbuDhabi #Quarantine #Covid19 #Travel https://t.co/9KR07Ko93A
— The Peninsula Qatar (@PeninsulaQatar) May 16, 2021