ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് കുവൈറ്റ് പ്രൈം മിനിസ്റ്റർ
ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനും ഗൾഫ് സഹകരണ കൗൺസിലിന് പിന്തുണ നൽകാനുമുള്ള ശ്രമങ്ങൾ തങ്ങളുടെ രാജ്യം തുടരുമെന്ന് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ ഇന്നലെ വ്യക്തമാക്കി.
കുവൈറ്റ് ആഗോള സമാധാനം തേടുന്നത് തുടരുമെന്നും ജിസിസിയിലെ സഹോദര രാജ്യങ്ങൾക്കിടയിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നിലനിർത്തുമെന്നും പറഞ്ഞ അദ്ദേഹം കൗൺസിൽ അംഗരാജ്യങ്ങൾക്കിടയിലെ ചില അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയും ജിസിസിയെ ഒറ്റക്കെട്ടായി നിലനിർത്തുമെന്ന് ആവർത്തിക്കുകയും ചെയ്തു. കുന റിപ്പോർട്ട് ചെയ്തു.
At the regional level, he vowed to resolve “the issue among the brothers” in the GCC, alluding to some differences among the council member states and reiterating the pledge to preserve the GCC as a collective entity,” Kuna reported. #Kuwait #GCC https://t.co/33JqRh2ETA
— The Peninsula Qatar (@PeninsulaQatar) October 21, 2020
15-ാമത് നിയമസഭാ കാലാവധി ദേശീയ അസംബ്ലിയുടെ അഞ്ചാമത്തെ പതിവ് സെഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് സ്ഥാപിച്ച വിദേശനയം നിലനിർത്താൻ കുവൈറ്റ് പ്രതിജ്ഞാബദ്ധമാണെന്നും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച് സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അറബി തലത്തിൽ, പ്രധാനമന്ത്രി ഇങ്ങനെ പ്രസ്താവിച്ചു, “പാൻ-അറബ് വിള്ളലുകൾ പരിഹരിക്കുന്നതിനും പലസ്തീനിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു. അത് പ്രധാന കാര്യമായി തുടരും. ന്യായമായ പരിഹാരത്തിലെത്താൻ വേണ്ടി ഞങ്ങൾ പലസ്തീൻ ജനതയുടെ പക്ഷത്ത് നിൽക്കുന്നുവെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. ”