ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൊവിഡ് പ്രതിസന്ധിയിൽ ആടിയുലഞ്ഞപ്പോൾ സ്വന്തം രാജ്യത്തുള്ളവർക്കൊപ്പം മറ്റു രാജ്യങ്ങളിൽ നിന്നുമെത്തിയ പ്രവാസികൾക്കും ഖത്തർ മികച്ച സംരക്ഷണമാണു നൽകിയതെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ ഒരു പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൊവിഡ് കാലത്ത് സ്വന്തം രാജ്യത്തു കുടുങ്ങിയ പ്രവാസികളെ ഖത്തറിലേക്കു തിരിച്ചു കൊണ്ടു വരാൻ ഖത്തർ സർക്കാർ മികച്ച സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് ഇതു പൂർത്തിയാക്കാനുള്ള സഹകരണങ്ങൾ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറുമായി മികച്ച വാണിജ്യബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നു പറഞ്ഞ ദീപക് മിത്തൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലെ നിക്ഷേപം 600 മില്യൺ കവിഞ്ഞതും ചൂണ്ടിക്കാട്ടി. ഖത്തറിലെ പുതിയ തൊഴിലാളി ക്ഷേമ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ത്യ ശ്രദ്ധാപൂർവ്വം നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.