കൊറോണക്കു ശേഷമുള്ള കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം വളർച്ച കൈവരിക്കുക ഖത്തർ ആയിരിക്കുമെന്ന് അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഖത്തർ വളരെ പെട്ടന്ന് സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് സാമ്പത്തിക സ്ഥിതി വിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമമായ മാർക്കറ്റ് സ്ക്രീനർ പറയുന്നത്.
കൊറോണ പിടിമുറുക്കിയ സമയത്തും സമ്പൂർണ ലോക്ക്ഡൗൺ പോലുള്ള നടപടികളിലേക്കു പോകാതെ വിപണിയെ പിടിച്ചു നിർത്താൻ വേണ്ട കാര്യങ്ങൾ ഖത്തർ ചെയ്തു. പ്രാദേശികമായ വിപണിക്ക് ആവശ്യമായ പണം മാർക്കറ്റിൽ നിലനിർത്താനും ബിസിനസ് രംഗത്ത് ആവശ്യമായ പണം വായ്പകൾ വഴി ബാങ്കുകളിലൂടെ നൽകാനും ഖത്തറിനു കഴിഞ്ഞിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്കു കോട്ടം വരാതെ കൊവിഡിനെ പ്രതിരോധിക്കാൻ തുനിഞ്ഞത് ഭരണാധികളുടെ മികച്ച ഉൾക്കാഴ്ചയാണു വ്യക്തമാക്കുന്നതെന്നും വികസിത രാജ്യങ്ങളുടെ രീതിയിലാണ് പദ്ധതികൾ ഖത്തർ നടപ്പിലാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.